കോണ്‍ക്രീറ്റിടല്‍ വെറുതെയായി; മഴ പെയ്തപ്പോൾ അടച്ച കുഴികളിലെ കോണ്‍ക്രീറ്റും മെറ്റലും ഇളകി
ഇരിങ്ങാലക്കുട: തകര്‍ന്ന റോഡിലെ കുഴികളില്‍ പൊതുമരാമത്ത് വകുപ്പ് താല്കാലികമായി കോണ്‍ക്രീറ്റിട്ട് അടച്ചത് വെറുതെയായി. മഴ ശക്തമായതോടെ താല്കാലികമായി അടച്ച കുഴികളിലെ കോണ്‍ക്രീറ്റും മെറ്റലും ഇളകി. ഇരിങ്ങാലക്കുട ഠാണാവിലും തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡില്‍ ക്രൈസ്റ്റ് ജംഗ്ഷനില്‍ നിന്ന് ഠാണാവിലേക്ക് പോകുന്ന വഴിയിലുമാണ് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഠാണാ ജംഗ്ഷനിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡിലെ കുഴികള്‍ ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത് ഇരുചക്ര വാഹനങ്ങള്‍ക്കാണ്. പലപ്പോഴും ശ്രദ്ധിക്കാതെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നുമുണ്ട്. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കൂര്‍ക്കഞ്ചേരി മുതല്‍ കൊടുങ്ങല്ലൂര്‍ വരെ കോണ്‍ക്രീറ്റിടല്‍ നടക്കുന്നതിനാല്‍ റോഡ് പുനര്‍നിര്‍മിക്കാതെ താല്കാലികമായി കുഴികളടച്ച് പ്രശ്നം പരിഹരിക്കുകയാണ് അധികൃതര്‍ ചെയ്തത്. എന്നാല്‍ മഴ പെയ്തതോടെ കുഴിയടച്ച ഭാഗങ്ങളില്‍നിന്ന് മെറ്റലും കോണ്‍ക്രീറ്റും പൊളിഞ്ഞുപോകുകയായിരുന്നു. വീണ്ടും കുഴികള്‍ രൂപപ്പെട്ടുവരുകയാണ്. അതിനാല്‍ കുഴികളച്ച് റോഡിലെ അപകടഭീഷണി ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി