ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ ഒരു കാന്റീന് അനുവദിക്കണമെന്നാവശ്യം
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ ഒരു കാന്റീന് അനുവദിക്കണമെന്നാവശ്യം. ജില്ലയിലെ ഏറ്റവും പഴക്കംചെന്ന സ്റ്റേഷനുകളിലൊന്നായ ഇരിങ്ങാലക്കുടയില്‍ രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ കാന്റീന് അനുവദിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ യാതൊരു നടപടികളും എടുത്തിട്ടില്ല. നാല് നിയോജകമണ്ഡലത്തിലെ യാത്രക്കാര്‍ക്ക് ആശ്രയമാണ് ഇരിങ്ങാലക്കുട സ്റ്റേഷന്. വര്‍ഷം രണ്ട് ലക്ഷത്തിലേറെ യാത്രക്കാര്‍ ഇവിടെനിന്ന് യാത്ര ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു കാന്റീന് വേണമെന്നുള്ള യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തോട് ഇപ്പോഴും റെയില്‍വേ മുഖം തിരിച്ചുനില്‍ക്കുകയാണ്. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ഒരു കാന്റീന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിക്കുന്നത് രണ്ടാമത്തെ പ്ലാറ്റ്ഫോമാണ്. ഇരിങ്ങാലക്കുടയില്‍നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കാണ്. സ്ഥിരം യാത്രക്കാരടക്കം ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെനിന്ന് തെക്കോട്ട് യാത്ര ചെയ്യാനെത്തുന്നത്. എന്നാല്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കാന്റീന് സൗകര്യമില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഒരു കുപ്പി വെള്ളത്തിനോ, ചായയ്ക്കോ മേല്‍പ്പാലം വഴിയോ ട്രാക്കുകള്‍ മുറിച്ചുകടന്നോ ഒന്നാമത്തെ പ്ലാറ്റ് ഫോമിലെത്തണം. ഇരിങ്ങാലക്കുടയുടെ അതേ സ്ഥാനത്ത് നില്ക്കുന്ന ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പ്ലാറ്റ്ഫോമുകളിലായി ഒരു ഹോട്ടലും രണ്ട് കാന്റീനുകളുമുണ്ട്. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ ഒരു കാന്റീന് വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം റെയില്‍വേ പരിഗണിക്കാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധത്തിലാണ്.

ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു
പൊറത്തൂച്ചിറയുടെ ഷട്ടര്‍ തുറന്നു; ഒഴുകിയെത്തിയത് മലിന ജലം, വീടിനുള്ളില്‍ വെള്ളം കയറി
സ്കൂള്‍ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു
ഡോണി അക്കരക്കാരന്‍ ജോര്‍ജ് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍