ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം-നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തല്‍
ഹൈപ്പോസ്പില പൊളേസിയെ എന്ന പുതിയ നിശാശലഭം.
ഇരിങ്ങാലക്കുട: നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തലുമായി ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉള്‍പ്പെടുന്ന ലെപിഡോപ്ടീറ ഓര്‍ഡറിലെ എറെബിഡെ കുടുംബത്തില്ഉള്പ്പെടുന്നവയാണ് ഇവ. ഹൈപ്പോസ്പില ജനുസില്‍ കണ്ടുപിടിക്കപ്പെടുന്ന 12-ാം മത്തെ ഇനമാണ് ഹൈപ്പോസ്പില പൊളേസിയെ എന്ന പുതിയ നിശാശലഭം ഈ ജനുസിലെ നിശാശലഭങ്ങളെ ബാഹ്യഘടനകള്‍ കൊണ്ട് തരംതിരിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ ഇവയുടെ ജനിറ്റാലിയ ഘടനയെ അടിസ്ഥനമാക്കിയാണ് പുതിയ ഇനത്തെ വിവരിച്ചിരിക്കുന്നത്.
ജനിറ്റാലിയ പ്രത്യേകത അനുസരിച്ചാണ് ഇവക്ക് ഹൈപ്പോസ്പില പൊളേസിയെ എന്ന് പേര് നല്‍കിയത്. ഇതോടെ ഇന്ത്യയില്‍ ഹൈപോസ്പില ജനുസില്‍ രണ്ട് സ്പീഷിസുകളാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. പാലക്കാട് ജില്ലയിലെ സിംഗപ്പാറ, നെല്ലിയാമ്പതി, തൃശൂര്‍ ജില്ലയിലെ പട്ടിക്കാട്, പത്തനംതിട്ട ജില്ലയിലെ വട്ടോളിപടി എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവയെ കണ്ടെത്തിയത്.
സ്കോപ്പസ് ഇന്‍ഡെക്സ്ഡ് അന്താരാഷ്ട്ര ശാസ്ത്ര മാസികയായ എന്റമോണിലെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫ. ഡോ. അഭിലാഷ് പീറ്ററിന്റെ നേതൃത്വത്തിലുള്ള എണ്റ്റമൊ ടാക്സോണമി ലാബിലെ ഗവേഷക വിദ്യാര്‍ഥികളായ പി.കെ. ആദര്‍ശ്, ജോസലിന്‍ ട്രീസ ജേക്കബ് എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. യുജിസി ഗവേഷണ ഫെലോഷിപ്പുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട കോടതി കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തിയാകുന്നു
വിശ്വനാഥപുരം കാവടി ഉത്സവം; അലങ്കാരപ്പന്തലിന് കാല്‍നാട്ടി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന മത സൗഹാര്ദസമ്മേളന ചടങ്ങില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പിണ്ടിയില്‍ തിരി തെളിയിക്കുന്നു