3.464 കോടി ചെലവില്‍ ടാങ്ക് പണിതു, നാലുമാസം പിന്നിട്ടു, തുള്ളിവെള്ളമില്ല!
നാലുമാസംമുമ്പ് ഉദ്ഘാടനംചെയ്ത ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി.
ഇരിങ്ങാലക്കുട: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മാര്‍ക്കറ്റിലെ പുതിയ ജലസംഭരണിയില്‍ ഉദ്ഘാടനംകഴിഞ്ഞ് നാലുമാസമായിട്ടും വെള്ളമെത്തിയില്ലെന്ന് ആക്ഷേപം. നഗരസഭ ചന്തക്കുന്ന് പ്രദേശത്തേക്കുള്ള കുടിവെള്ളവിതരണം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.464 കോടി രൂപ ചെലവഴിച്ചാണ് രണ്ടുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി നിര്‍മിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനം മന്ത്രി ആര്. ബിന്ദുവാണ് സംഭരണി ഉദ്ഘാടനംചെയ്തത്.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ആയിരുന്നു അധ്യക്ഷ. ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഈസ്റ്റ്, ഗവ. ആശുപത്രി, മടത്തിക്കര, ചാലാംപാടം, മാര്‍ക്കറ്റ് എന്നീ വാര്ഡുകളിലുള്ളവര്ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. എന്നാല്‍ നാലുമാസമായിട്ടും കുടിവെള്ളവിതരണം ആരംഭിക്കാനായിട്ടില്ല.
അടഞ്ഞുകിടക്കുന്ന വാട്ടര്‍ടാങ്ക് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാറിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ സന്ദര്‍ശിച്ചു.
നഗരസഭ കൗണ്‍സിലര്‍മാരായ വിഷ്ണു പ്രഭാകരന്, അല്‍ഫോന്‍സ തോമസ്, വിമി ബിജേഷ്, ലേഖ ഷാജന്, രമ്യ ഷിജു, സിന്ധു ഗിരീഷ് എന്നിവര്‍ ശിവകുമാറിനൊപ്പമുണ്ടായിരുന്നു.
വെള്ളത്തിന്റെ ലഭ്യതക്കുറവുമൂലം മാര്‍ക്കറ്റിലെ നൂറുകണക്കിന് കച്ചവടക്കാര്‍ക്കും കടകളിലെ വനിതാ ജോലിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശൗചാലയം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കേരള വാട്ടര്‍ അഥോറിറ്റി ശൗചാലയത്തിനുവേണ്ടി മുന്നൂറുലിറ്റര് വെള്ളംകൊള്ളുന്ന ടാങ്ക് മാത്രമാണുള്ളത്.
അയ്യായിരംലിറ്റര് വെള്ളംകൊള്ളുന്ന ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാനായിട്ടില്ല. സെപ്റ്റിക് ടാങ്കുകളുടെ സ്ലാബുകള്‍ തുറന്നുകിടക്കുന്നതിനാല്‍ ദുര്ഗന്ധമുയരുന്നുണ്ടെന്നും അതിനാല്‍ അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നഗരസഭ തയാറാകണമെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ജലസംഭരണിയുടെ ഉദ്ഘാടനവേളയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ചടങ്ങില്‍ ഉള്‍പ്പെടുത്തുന്നതില്‍ വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നാരോപിച്ച് ബിജെപി രംഗത്തുവന്നിരുന്നു.
പൈപ്പ് ലൈന്‍ വലിക്കുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടില്ല:
എം.പി. ജാക്സണ് നഗരസഭ ചെയര്മാന്
ഇരിങ്ങാലക്കുട: നഗരത്തില്‍ കെഎസ്ടിപി റോഡ് കോണ്‍ക്രീറ്റിടല്‍ നടക്കു്നതിനാല് പൈപ്പ് ലൈന്‍ വലിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകാത്തതാണ് ടാങ്കിലേക്ക് വെള്ളczത്താത്തതിന് കാരണമെന്ന് നഗരസഭാ ചെയര്മാന് എം.പി. ജാക്സണ് പറഞ്ഞു. പൈപ്പിടല്‍ പൂര്ത്തിയാകുന്നതിനുമുന്പേ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തിരക്കുപിടിച്ച് ഉദ്ഘാടനം നടത്തിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനല്ലെന്നും മാര്‍ക്കറ്റിലെ ശൗചാലയത്തിലേക്കുള്ള ടാങ്കിന്റേതുള്പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും എം.പി. ജാക്സണ് പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB

join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു