ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനു സമീപം ബൈക്കുകള്‍ കത്തിനശിച്ചു. ഒന്നര വര്‍ഷം പിന്നീട്ടട്ടും അന്വേഷണം എങ്ങുമെത്തിയില്ല
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനു സമീപം കത്തിയ ബൈക്കുകളുടെ ശേഷിക്കുന്ന ഭാഗം പോലീസ്റ്റേഷനു സമീപം കൂട്ടിയിട്ടിരിക്കുന്നു.
കാരണം കണ്ടെത്താനാകാതെ അന്വേഷണം അവസാനിപ്പിച്ചു. നഷ്ട പരിഹാരം ഇനിയുമകലെ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 13 ബൈക്കുകളാണ് കത്തി നശിച്ചത്. 2024 ഏപ്രില്‍ 22 നാണ് സംഭവം നടന്നത്. ഒന്നര വര്‍ഷം പിന്നീട്ടട്ടും സംഭവത്തെകുറിച്ചുള്ള അന്വേഷണം ഏങ്ങുമെത്തിയില്ല. ഒടുവില്‍ 2024 ഫെബ്രുവരിയില്‍ കാരണം കണ്ടെത്താനാകാതെ കേസന്വേഷണം അവസാനിപ്പിച്ചു. ബൈക്കുകള്‍ ആരുടെയെന്നു തിരിച്ചറിഞ്ഞശേഷം നഷ്ടപരിഹാരത്തിനും ഇന്‍ഷൂറന്‍സ് തുകക്കുമായി കോടതി കയറിയിറങ്ങുകയാണ് കത്തിയ ബൈക്കുകളുടെ ഉടമസ്ഥര്‍.
കേസിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. റെയില്‍വേ സ്റ്റേഷന് കവാടത്തിന് സമീപത്തായി കല്ലേറ്റുംകര താഴെക്കാട് റോഡില്‍ മതിലിനോട് ചേര്‍ന്നായി പാര്‍ക്ക് ചെയ്തിരുന്ന 13 ബൈക്കുകളാണ് തീപിടുത്തതില്‍ കത്തിനശിച്ചത്. പട്ടാപകല്‍ രാവിലെ പതിനൊന്നുമണിയോടെ ആയിരുന്നു സംഭവം. സംഭവത്തില്‍ പതിമൂന്ന് ഇരുചക്രവാഹനങ്ങളാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. ബൈക്കുകള്‍ ആരുടെയെന്ന് പോലും തിരിച്ചറിയാനാകാത്ത വിധത്തില്‍ ഫ്രെയിം മാത്രമായ അവസ്ഥയിലായിരുന്നു സംഭവത്തിനു ശേഷം. സ്ഥലത്ത് എത്തിയ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേത്യത്വത്തിലാണ് തീ കെടുത്തിയത്.
ഇരിങ്ങാലക്കുട അഗ്നിശമന സേനാംഗങ്ങളുടെനേതൃത്വത്തില് നേതൃത്വത്തില്‍ സിന്തറ്റിക് ഫോം ഉപയോഗിച്ചാണ് തീ അണച്ചത്. തീ പടരുന്നതോടൊപ്പം ബൈക്കുകളിലെ പെട്രോള്‍ ടാങ്കുകള്‍ വലിയ ശബ്ദത്തോടെ പെട്ടിയതും പുക വളരെ ഉയരത്തില്‍ ഉയര്‍ന്നതും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സമീപത്ത് പാര്‍ക്കിംഗ് പ്രദേശത്ത് 200 ഓളം മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവിടത്തേക്ക് തീപടരാതിരുന്നത് വന്‍ അപകടം ഒഴിവായി. ഈ സമയത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിനുകള്‍ പ്രവേശിപ്പിച്ചുന്നില്ല. ആളൂര്‍ പോലീസാണ് അന്വേഷണം നടത്തിയിരുന്നത്.
പരിസരത്ത് ഉള്ള കെഎസ്ഇബി യുടെ ചാര്‍ജ്ജിംഗ് പോയിന്റ് ഉള്ള ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് സംഭവത്തിന് ഏതാനും ദിവസം മുമ്പ് സ്പാര്‍ക്കിംഗ് ഉണ്ടായിരുന്നതായും ഇതാകാം തീപിടുത്തതിന് കാരണമായതെന്നായിരുന്നു പോലീസിന്റെ പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ കെഎസ് ഇബി അധികൃതര്നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യംസ്ഥിരീകരിച്ചില്ല. പ്രദേശത്തെ സിസിടിവി കയാമറകള് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് നടത്തിയിരുന്നു. പൂര്‍ണ്ണമായും കത്തി നശിച്ച് ബൈക്കുകളുടെ ശേഷിക്കുന്ന ഭാഗങ്ങള്‍ പിന്നീട് പോലീസ് സ്റ്റഷനു സമീപമുള്ള റോഡരികിലേക്ക് മാറ്റി കൂട്ടിയിട്ടിരുന്നു. ഇപ്പോഴത് കാടുകയറിയ അവസ്ഥയിലാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുനാള്‍
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
അന്തര്‍ജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതികളായ അഞ്ചു പേര് അറസ്റ്റില്‍
ബാറില്‍ ആക്രമണം നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡിയും കൂട്ടാളികളും അറസ്റ്റില്‍
ഭാരതത്തിന്റെ നൈതിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കണം: പ്രഫ. മനീഷ് ആര്. ജോഷി
മെഡിസെപ്പ് പ്രീമിയം കൂട്ടിയത് പിന്‍വലിക്കണം- കെഎസ്എസ്പിഎ