വെള്ളാങ്കല്ലൂര്‍ മേഖലകളില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഓണത്തിന് ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ മേഖലകളില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. കൂടാതെ പ്രതിയുടെ വീട്ടില്‍ നിന്ന് വാറ്റ് ചാരായവും പിടിച്ചെടുത്തു. വെള്ളാങ്കല്ലൂര്‍ അമ്മാട്ടുക്കുളം സ്വദേശിയും നിരവധി കഞ്ചാവ് അടിപിടി കേസുകളില്‍ പ്രതിയുമായ നൊച്ചില്‍ സജീവന് എന്ന പരുന്ത് സജീവനെ (42) ആണ് പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐപിഎസിന്റെ നിര്‍ദേശപ്രകാരം സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ ഷാജന്, ക്ലീറ്റസ്, ശ്രീലാല്‍, എഎസ്ഐ പ്രസന്നകുമാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ എ.കെ. രാഹുല്‍, സിപിഒ മാരായ നിധിന്, രാജശേഖരന്, സച്ചിന്, അനീഷ്, ഡ്രൈവര്‍ ദിനേശ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.

ഓണ്‍ലൈനില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യിപ്പിച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ചു, മൊബൈല്‍ ഫോണ്‍ കവര്‍ന്നു
മയക്കുമരുന്ന് കുറ്റവാളികളില്‍ നിന്ന് വാഹനങ്ങളും സ്വത്തു വകകളും കണ്ടുകെട്ടാന്‍ ഉത്തരവായി
യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ